Saturday, January 28, 2012

ഒടുവില്‍ കോണ്‍ഗ്രെസുകാര്‍ മോഡിയെ അംഗീകരിച്ചു

ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസനനേട്ടങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരസ്യം. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങളില്‍ നല്‍കിയ രണ്ടു പേജ് പരസ്യത്തിലാണ് കോണ്‍ഗ്രസ് മോഡിയെ പ്രകീര്‍ത്തിക്കുന്നത്.
സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ ഭരണനേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന കൂട്ടത്തിലാണ് മോഡിയെയും കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചിരിക്കുന്നത്. മികച്ച സംഘാടകനും നല്ല തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ മോഡി 2001ലാണ് അധികാരമേറ്റെടുത്തതെന്ന് പറയുന്ന പരസ്യത്തില്‍ പിന്നീട് മോഡിയുടെ ഭരണനേട്ടങ്ങളും വിശദീകരിക്കുന്നു.
ഗുജറാത്തിനെ ഊര്‍ജസ്വലമായ ഒരു സംസ്ഥാനമാക്കി മാറ്റാന്‍ കഠിനമായി പരിശ്രമിച്ച മോഡി ബയോടെക്‌നോളജിയ്ക്കായി പ്രത്യേക വകുപ്പ് സ്ഥാപിച്ചുവെന്നും നര്‍മദാ അണക്കെട്ടിന്റെ ഉയരം 11.64 മീറ്ററില്‍ നിന്ന് 121.92 മീറ്ററായി ഉയര്‍ത്തിയെന്നും പരസ്യത്തില്‍ പറയുന്നു. മോഡി സര്‍ക്കാര്‍ തുടങ്ങിവെച്ച ഗുജറാത്ത് നിക്ഷേപക സംഗമത്തെയും കൃഷി മഹോത്സവത്തെയുമെല്ലാം പരസ്യത്തില്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. മോഡിയുടെ ചിത്രവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. 


ഗുജറാത്തില്‍ മോഡിയെ പ്രകീര്‍ത്തിക്കുന്നു കോണ്‍ഗ്രസ്


Wednesday, January 18, 2012

വിക്കിപീടിയ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു

ഇന്നത്തെ  വിക്കിപീടിയ യുടെ ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു .

പഷേ വിക്കിപീടിയ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു ...

6മണിക്കൂര്‍ അല്ല 24  മണിക്കൂര്‍!!!!

ഇത് അമേരികയ്ക്ക് എതിരെയുള്ള സമരം ....ഫെയിസ് ബുക്ക്‌ നെയും ഗൂഗ്ലിനെയും നിയന്ദ്രിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അവരും സമരം നടത്തിയാല്‍ നമ്മള്‍ വലഞ്ഞതു ത്തന്നെ ........

സൈബര്‍ ജാലകത്തില്‍ വന്നപ്പോഴോ അവിടെ മുല്ലപൂ സമരം ...... 
സൈബര്‍ ജാലക സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു


Tuesday, January 17, 2012

ബാബറി--- മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ

വര്‍ഷങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടി  പറഞ്ഞത് തന്നെ അല്ലെ ഇന്നലെ ബഹു :സുപ്രീം കോടതിയും പറഞ്ഞത് .....

ബാബറി മസ്ജിതിനെ കുപ്രസിധാമോ പ്രസിധാമോ ആക്കുന്നവരുടെ മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ അല്ലെ (ചോര ത്തന്നെ കൊതുകിന്നു കവ്തുകം ) ...

അവര്‍ക്ക് ആഗ്രഹം  ബാബറി മസ്ജിതിന്റെ പേരില്‍ ഭാരതത്തില്‍ രക്തപുഴ ഒഴുക്കുകയും ഭാരതത്തെ ലോകത്തിന്റെ പിന്നിലേക്ക്‌ എത്തിക്കുകയും അല്ലെ??? ......

ഇത് തന്നെയാണ് ഗുജറാത്‌ എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുടെയും മനസിലും !!!! ..... അല്ലെ???

Wednesday, January 11, 2012

മിത്തല്‍ സാബ് താങ്കള്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക

മോഡിയാണ് താരം 

 പത്താമത് പ്രവാസി ഭാരതീയ ആഘോഷത്തിന്റെ താരം ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പ്രവാസികളുടെ ഇടയിലുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു മോഡിയുടെ തിങ്കളാഴ്ചത്തെ പ്രകടനം.

പ്രവാസികളുടെ നിക്ഷേപം സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് നടന്ന സെമിനാറിലാണ് മോഡി തീര്‍ത്തും ഒരു 'ഷോമാന്‍' ആയി മാറിയത്. മറ്റുള്ള മുഖ്യമന്ത്രിമാരെ തീര്‍ത്തും അപ്രസക്തരാക്കി തന്റെ ഹിന്ദിയിലെ പ്രസംഗത്തിലൂടെ സമ്മേളനത്തെ അദ്ദേഹം ഇളക്കിമറിച്ചു. കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ഒളിയമ്പുകള്‍കൊണ്ട് പൊതിയാനും മോഡി മറന്നില്ല. ആസന്നമായ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാക്കി മാറ്റാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിക്ക് കഴിഞ്ഞു. മറ്റെല്ലാവരും കണക്കുകളുമായാണ് എത്തിയതെന്ന് പറഞ്ഞ മോഡി, അതിഥിയായതിനാല്‍ രാജസ്ഥാനെക്കുറിച്ച് മോശമായി ഒന്നും പറയില്ലെന്ന് ഗെഹ്‌ലോട്ടിനെ നോക്കി വ്യക്തമാക്കി. എന്തു വേണമെങ്കിലും പറയാമെന്ന്, രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അനുമതി തേടി ഗെഹ്‌ലോട്ട് പ്രതികരിക്കുകയും ചെയ്തു.

പ്രസംഗം കഴിഞ്ഞ ചോദ്യോത്തര വേളയിലും മോഡിയായിരുന്നു ശ്രദ്ധാകേന്ദ്രം. ചോദ്യങ്ങളിലും പ്രാമുഖ്യം മോഡിക്ക്.

മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തെ നയിക്കാന്‍ ആഫ്രിക്കയില്‍നിന്ന് ഭാരതത്തിലെത്തിയതിന്റെ നൂറാം വാര്‍ഷികമായ 2015-ല്‍ നടക്കുന്ന പ്രവാസി ഭാരതീയ ആഘോഷം ഗുജറാത്തിന് നല്‍കണമെന്ന് പ്രവാസി മന്ത്രി വയലാര്‍ രവിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മോഡി തുടങ്ങിയത്.

തൊട്ടുമുമ്പ് പ്രസംഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്ന സഹായത്തെക്കുറിച്ച് വാചാലനായി. അതിലേക്ക് കടന്ന മോഡി, താനും ഗുജറാത്തിനുവേണ്ടി സഹായം ചോദിക്കാറുണ്ടെന്നും ഒന്നും ലഭിക്കാറില്ലെന്നും പറഞ്ഞത് സദസ്യര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ താന്‍ ആവശ്യങ്ങളും നിര്‍ദേശങ്ങളും പറയാറുണ്ട്. അദ്ദേഹം വളരെ ശ്രദ്ധയോടെ എല്ലാം കേട്ട് അഭിനന്ദിക്കും. എന്നാല്‍, മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലോടെ എല്ലാം തകിടം മറിയും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും ഗുജറാത്തില്‍ മുമ്പ് തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനായാലും വൈദ്യുതിയായാലും ഗുജറാത്ത് ഏറെ മുന്നിലാണ്. പ്രധാനമന്ത്രിക്ക് ഒരിക്കലയച്ച കത്തില്‍ ഗുജറാത്തിന് ഒരു സാറ്റലൈറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് ഒരു ട്രാന്‍സ്‌പോണ്ടര്‍. ടെലിമെഡിസിനും ടെലിആഗ്രോ പഠനത്തിനും സുതാര്യ ഭരണത്തിനും വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്.

ഗുജറാത്തികള്‍ മാര്‍വാഡികളായ കച്ചവടക്കാരാണെന്നാണല്ലോ പറയുന്നത്. കച്ചവടക്കാരില്‍ നിന്ന് വ്യവസായികളുടെ സംസ്ഥാനമായി ഗുജറാത്ത് മാറിയെന്ന് മോഡി പറഞ്ഞു.

ഡല്‍ഹി മെട്രൊയുടെ കോച്ചുകള്‍ ഉണ്ടാക്കുന്നത് ഗുജറാത്തിലാണ്. നാനോ മുതല്‍ ഇന്ത്യയിലോടുന്ന കാറുകളില്‍ ഭൂരിപക്ഷവും അവിടെ നിന്നാണ്. കൃഷിയില്‍ 11 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയിലെ വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് പറഞ്ഞ മോഡി, സദസ്സിന്റെ മുന്‍നിരയിലിരുന്ന പ്രമുഖ പ്രവാസി വ്യവസായി ലക്ഷ്മി മിത്തലിനെ നോക്കിപ്പറഞ്ഞു. ''മിത്തല്‍ സാബ്, താങ്കള്‍ ലണ്ടനിലെ വീട്ടില്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നുള്ളതാണ്'' . ഗുജറാത്തിന് സഹായം ചെയ്യാത്ത ഡല്‍ഹിയിലുള്ള ചിലരെങ്കിലും കഴിക്കുന്നത് അവിടെ ഉത്പാദിപ്പിക്കുന്ന പാലാണ്. അതു കുടിച്ചെങ്കിലും നല്ലതു ചെയ്യണം -ഇളകിമറിഞ്ഞ സദസ്സിനെ നോക്കി മോഡി കളിയാക്കി.

കുറെയേറെ ഉപ്പല്ലാതെ മറ്റൊന്നുമില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. അസംസ്‌കൃത വസ്തുക്കളൊന്നുമില്ല. എന്നിട്ടും ഉരുക്ക് ഉത്പാദനം കൂടുതല്‍ ഗുജറാത്തിലാണ്. താന്‍ അധികാരത്തില്‍ വരുമ്പോള്‍ 11 സര്‍വകലാശാലകളുണ്ടായിരുന്നിടത്ത് ഇന്ന് 41 എണ്ണമുണ്ട്. ക്ഷേത്രം മാനേജ്‌മെന്റ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടവിടെ. ലോകത്തിന് ആവശ്യമായ ക്ഷേത്രങ്ങളുണ്ട് എല്ലായിടത്തും. എന്നാല്‍, പൂജ ചെയ്യാന്‍ അറിയുന്ന പൂജാരി മാറില്ലെന്ന കുറവ് ഇതു നികത്തും. ലോകത്തിന് ആവശ്യമായ അധ്യാപകരെ കയറ്റിയയയ്ക്കാന്‍ ടീച്ചര്‍ എജ്യുക്കേഷന് ഒരു സര്‍വകലാശാലയുണ്ട്-മോഡി പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ മോഡിയെ പ്രവാസികള്‍ പൊതിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടുന്നുണ്ടായിരുന്നു.


Saturday, January 7, 2012

കേന്ദ്രസര്‍ക്കാരിന്റെ ഭാവി അപകടത്തില്‍

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധം തകര്‍ച്ചയുടെ വക്കില്‍. യുപിഎ സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്‌. ഇരു ഭാഗത്തുനിന്നും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായതാണ്‌ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്‌. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭാവിതന്നെ അപകടത്തിലാണെന്നാണ്‌ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിലെ മുഖ്യഘടകകക്ഷിയാണ്‌ തൃണമൂല്‍. 12 അംഗങ്ങളുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാവും.

പശ്ചിമ ബംഗാള്‍ മുഖ്യന്ത്രിയായി മമത ബാനര്‍ജി അധികാരമേറ്റത്‌ ഏഴ്‌ മാസം മുമ്പാണ്‌. യുപിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. ഭരണത്തില്‍ കോണ്‍ഗ്രസ്‌ കൈക്കൊള്ളുന്ന നയങ്ങളെ നിരന്തരം ചോദ്യം ചെയ്ത്‌ മമത യുപിഎ സര്‍ക്കാരിന്‌ തലവേദന സൃഷ്ടിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ മമതയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടുക എന്നീ രണ്ട്‌ മാര്‍ഗങ്ങളാണ്‌ കോണ്‍ഗ്രസിനു മുന്നിലുള്ളത്‌.

ബംഗ്ലാദേശുമായി ടീസ്റ്റ നദീ ജലം പങ്കുവയ്ക്കല്‍, പെട്രോള്‍ വില വര്‍ധനവ്‌, ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം, ഇന്ദിരാ ഭവന്റെ പേര്‌ മാറ്റം തുടങ്ങി നിരവധി പ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പ്‌ തൃണമൂല്‍ പരസ്യമാക്കിയിട്ടുണ്ട്‌. ലോക്പാല്‍ ബില്ല്‌ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ്‌ രേഖപ്പെടുത്തിയ തൃണമൂല്‍ രാജ്യസഭയിലും ബില്ലിനെ എതിര്‍ത്തു. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന്‌ നിരവധി ഭേദഗതികളാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്നത്‌. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ മമതയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.കോണ്‍ഗ്രസിന്റെ നയങ്ങള്‍ സാധാരണ ജനങ്ങളുടെ താല്‍പര്യത്തിന്‌ എതിരാണെന്ന നിലപാടിലാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ലെന്ന്‌ മമത ബാനര്‍ജി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്തയിലെ ഇന്ദിര ഭവന്‍ എന്ന പേര്‌ മാറ്റി പകരം ബംഗാള്‍ വിപ്ലവ കവി കാസി നസ്‌റുള്‍ ഇസ്ലാമിന്റെ പേര്‌ നല്‍കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയത്‌ അടുത്തിടെയാണ്‌. തൃണമൂലിന്റെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത കോണ്‍ഗ്രസ്‌, ന്യൂനപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള തൃണമൂലിന്റെ ശ്രമമാണിതെന്ന്‌ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായതോടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ യുപിഎ സഖ്യം വിടാനുള്ള സാധ്യത ഇരട്ടിയായിരിക്കുകയാണ്‌.


കോണ്‍ഗ്രസിന് സഖ്യം വിട്ടു പോകാം – മമത