വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലൂള്ള ഇടതുമുന്നണി ഭരണം ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ ഭരണം നാളെ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളെന്ത് എന്നാരും ചിന്തിക്കും. അതിന് ഉത്തരം തേടുമ്പോഴാണ് അത്ഭുതപ്പെട്ടുപോവുക. പത്തിരുപത് മന്ത്രിമാര്‍ നാലുവര്‍ഷക്കാലം കൊടിവച്ച കാറില്‍ റോന്ത്ചുറ്റി. ഇതിനായി ആഡംബരകാറുകള്‍ പലതവണ മാറ്റി. ലക്ഷങ്ങള്‍ മുടക്കി വീടുകള്‍ മോടികൂട്ടി.
വായില്‍ക്കൊള്ളാത്ത പ്രഖ്യാപനങ്ങള്‍ നടത്തി. പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ ഒന്നുപോലും പ്രവര്‍ത്തിയിലെത്തിച്ചില്ല. മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയെ വിശ്വാസമില്ല. പാര്‍ട്ടിക്കാണെങ്കില്‍ മുഖ്യമന്ത്രിയേയും വിശ്വാസമില്ല. പ്രൈവറ്റ് സെക്രട്ടറിയേയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിശ്ചയിക്കാന്‍ പോലും മുഖ്യമന്ത്രിക്കവകാശമില്ല. മാത്രമല്ല പറ്റില്ലെന്ന് പറഞ്ഞയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിച്ചേല്‍പ്പിക്കാനും പാര്‍ട്ടിക്ക് മടിയില്ല.
ഒരു സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മന്ത്രിമാരും മുഖ്യമന്ത്രിയും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.
കൂട്ടുത്തരവാദിത്തം ഇല്ലാതായി. മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പോലും അഴിമതി നടമാടുകയാണെന്ന് ഒരുമന്ത്രി തുറന്നടിച്ചിട്ടും പോറലേല്‍ക്കാതെ ആ മന്ത്രി വിലസുന്നു. കൈപ്രയോഗവും കോഴപ്രശ്നവുമെല്ലാം പുറത്തുവരുന്നത് മുന്നണിയെ തള്ളിപ്പറയുമ്പോഴാണ്. മുന്നണിയോടൊട്ടി നിന്നാല്‍ അതെല്ലാം നല്ലകാര്യമെന്ന് വിലയിരുത്തുന്നു. ഈ രീതിയിലൊരു ഭരണശൈലി ഇടതുമുന്നണിക്കല്ലാതെ കാഴ്ചവയ്ക്കാനാകുമോ?
മണ്ണ് മാഫിയ, മണല്‍ മാഫിയ, വനം മാഫിയ, ചന്ദനമാഫിയ, പെണ്‍ണ്മാഫിയ, മദ്യമാഫിയ തുടങ്ങിയ മാരണങ്ങള്‍ക്ക് കൈപ്പൂട്ടൊരുക്കുമെന്ന് വീമ്പടിച്ച മുന്നണിയാണിത്. ഭരണത്തിലെത്തിയപ്പോള്‍ മട്ടുമാറി. കൊള്ളരുതായ്മകളുടെ കൂട്ടുകാരായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി മൂക്കുകുത്തി വീഴുന്ന കാഴ്ചയാണുണ്ടായത്. എലികളെ പിടിക്കാന്‍ കെട്ടിയിറക്കിയ മൂന്ന് പൂച്ചകളെ കെട്ടുകെട്ടിച്ചതെങ്ങോട്ടാണെന്നുപോലും അറിയില്ല. ടാറ്റ കയ്യേറിയ അരലക്ഷത്തിലധികം ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
അരിക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂടിയപ്പോള്‍ മലയാളി ആഹാരശീലം മാറ്റണമെന്ന് ഉപദേശിച്ച ഭക്ഷ്യമന്ത്രിയാണ് കേരളത്തിനുള്ളത്. പാലും മുട്ടയും ഒരു കോഴിയും പോരെ മലയാളിക്കെന്ന് ചോദിച്ച മന്ത്രി ആ സ്ഥാനത്ത് തുടരുന്നെങ്കില്‍ മലയാളിയുടെ ക്ഷമയാണ് അളക്കപ്പെട്ടിട്ടുള്ളത്. കൂട്ട ആത്മഹത്യകളും ലോക്കപ്പ് മരണങ്ങളും മുമ്പൊരുകാലത്തുമില്ലാത്ത വിധമായി. കസ്റ്റഡിമരണങ്ങള്‍ നാണക്കേടുണ്ടാക്കി എന്ന് ആഭ്യന്തരമന്ത്രി തന്നെ സമ്മതിക്കുന്നു.
ഇങ്ങനെയും ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുന്നെങ്കില്‍ അതിനുത്തരം നല്‍കേണ്ടവര്‍ ഇടതുമുന്നണി മാത്രമല്ല; പ്രതിപക്ഷവും കൂടിയാണ്. ഭരണം നന്നാക്കാന്�....�� പ്രതിപക്ഷമാണ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത്. തമ്മിലടിയും തൊഴുത്തില്‍ക്കുത്തും അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഭരണക്കാരെ നിലനിര്‍ത്താനുള്ള തന്ത്രവും മന്ത്രവും പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷവും തെളിയിച്ചത്. അച്യുതമേനോന്‍ കേരളം കണ്ട നല്ല ഭരണാധികാരി എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. അന്നത്തെ പ്രതിപക്ഷം നിരന്തരം വിളിച്ച മുദ്രാവാക്യം 'ഇതുപോലൊരു നാറിയ ഭരണം കേരളമിതുവരെ കണ്ടിട്ടില്ല; ഇതുപോലൊരു നാറിയ മുഖ്യനെ കേരളമിതുവരെ കണ്ടിട്ടില്ല' എന്നാണ്. ആ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത് ഇന്നാണ്. പക്ഷേ പന്തംകണ്ട പെരുച്ചാഴിയെപ്പോലുള്ള പ്രതിപക്ഷത്തെയാണ് കഴിഞ്ഞ നാലുവര്‍ഷവും കാണാനായത്. ഇടതും വലതും ചേര്‍ന്ന് കേരളീയരുടെ സ്വപ്നങ്ങളെയും സാധ്യതകളെയും തല്ലിക്കെടുത്തി എന്നതാണ് തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുക.
Thursday, June 17, 2010
ഫ്രീയായും ചെലവില്ലാതെയും കൊടുക്കന്‍ സാധിക്കുന്ന ഉപദേശമെങ്കിലും അറ്റ് ലീസ്റ്റ്....
പറയേണ്ടത് തന്നെയാണ് മൊഡി പറഞ്ഞത്
നെഹ്റുവിന്റെ ശിശുസ്നേഹം ഭാരതത്തിനെന്ത് നേടിത്തന്നു.
നവ:14 ശിശുദിനം ,
ശിശുദിനത്തില്‍ എങ്കിലും ശിശുക്കള്‍ക്കായ് എന്തുചെയ്യുന്നു?????
ഒന്നും ചെയ്യുന്നില്ല!!!!!
നെഹ്റു കുട്ടികള്‍ക്കായ് എന്തുചെയ്തിട്ടുണ്ട്?
ഫ്രീയായും ചെലവില്ലാതെയും കൊടുക്കന്‍ സാധിക്കുന്ന ഉപദേശമെങ്കിലും അറ്റ് ലീസ്റ്റ്....
ഏഹേ...അതും ഉണ്ടായിട്ടില്ല...എന്നിട്ടും....???
ബെറ്റര്‍ മുന്‍ രാഷ്ട്ര്പതി ഡോ:ആവുല്‍ പക്കീര്‍ ജവ്ലാലുദ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ:എ.പി.ജെ.അബ്ദുല്‍ കലാംമിന്റെ ജന്മദിനമായിരുന്നെങ്കില്‍ .........
അദ്ദേഹത്തിന്റെ “അഗ്നിച്ചിറകുകള്‍“ ഒരൊറ്റപുസ്തകം “സ്വപ്നം കാണനുളള ആഹ്വാനം“ അത് മാത്രം പൊരേ...
കൂടാതെ നെഹ്റു ലൊകജനതയുടെ തന്നെ പിതാവായ ഭാരതപുത്രന്‍ മഹാത്മജിയില്‍ നിന്ന് കൊണ്ഗ്രസ് പാര്‍ട്ടിയെ തട്ടിയെട്ടുത്ത് പാക് വിഭജനം ഉള്‍പ്പെടെ നട്പ്പിലാക്കിയതും അതില്‍ മനം നൊന്ത് കൊണ്ഗ്രസ് പാര്‍ട്ടിയെ മഹാത്മജി പിരിച്ച് വിട്ട്തും മറക്കാനാവില്ല.
വൈദേശിക ശക്തിയെ ഭാരതത്തില്‍ നിന്നാട്ടിപായിക്കനായി വര്‍ത്തിച്ച മഹാത്മജി കുറച്ച് നാളെങ്കിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ തലപ്പത്തുത്ന്നെ
വൈദേശിക മദാമ്മയെ പ്രതിഷ്ട്ടിച്ചിരിക്കുന്നു..വിധിവൈപരീത്യം..ഒപ്പം കൊണ്ഗ്രസ്കാരുടെ നട്ടെല്ലില്ലായ്മയും......
ജയ് ജവാന്‍ ജയ് കിസ്സാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ ശാസ്ത്രീജി തീര്‍ച്ചയായും നെഹ്റുവിനും മുകളില്‍ തന്നെ...
ഒപ്പം
ജയ് ജവാന്‍ ജയ് കിസ്സാന്‍ ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ വാജ്പേയിജിക്കും തീര്‍ച്ചയായും നെഹ്റുവിനും മുകളിലെ സ്ധാനം അര്‍ഹിക്കുന്നു...
തലക്കഷ്ണം:കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...---എളമരം കരിം
ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താങ്കള്‍ക്കും പാര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...
തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ
വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക്
വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി
മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ
പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.
കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.
മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട്
അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്
ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും
കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,
മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍
പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍
ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു
കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു
ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നിഷ്ക്രിയ പരബ്രഹ്മങ്ങളായ
കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ
പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം
ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം
Subscribe to:
Posts (Atom)