Showing posts with label രാഷ്ട്രീയകോമരങ്ങള്. Show all posts
Showing posts with label രാഷ്ട്രീയകോമരങ്ങള്. Show all posts

Thursday, November 15, 2012

കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല

100 ശതമാനം സാക്ഷരത , കേരളത്തിനു അര്‍ഹതയില്ലാത്ത അംഗീകാരം ആണെന്ന് തോന്നിപോയ നിമിഷങ്ങള്‍ .....

പാനൂര്‍ കേരളത്തിന്റെ ഭാഗമായിരിക്കല്ലേ എന്നാശിക്കാം .....

ഏരിയാ കമ്മറ്റി അംഗം  അതും കണ്ണൂരില്‍ ആയതിനാല്‍ ഇത് അവിടുത്തെ സാധാരണ ജനങ്ങള്‍ ആയ (വിദ്യാര്‍ഥി -വിദ്യാര്‍ഥിനി കളുടെ അച്ഛനമ്മമാര്‍ ) ആയിരിക്കില്ല ഇത്തരത്തില്‍ ഒരു ആളിനെ തിരഞ്ഞെടുത്തതെന്ന് ആശിക്കാം ..... 

പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത് നടക്കുകയും പാര്‍ട്ടി ആഗ്രഹികാത്തത്  നടക്കാതെ ആകുകയും ...!!!!അതാണല്ലോ നാട്ടു നടപ്പ്.....സി .പി.എമ്മിന്റെ ആഗ്രഹ പോര്ത്തീകരനത്തിന്നു വേണ്ടി നിന്ന്  നിന്ന് കൊടുത്തതല്ലാ !!!! അവിടുത്തെ സാധാരണക്കാരുടെ തീരുമാനമാന്നു ഇതെന്ക്കില്‍ കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല ...

പിന്നെയല്ലേ കേരളത്തിന്റെ അസ്ഥിത്ത്വം ????

Saturday, November 3, 2012

കോണ്‍ഗ്രസിന്റെ അംഗീകാരം തുലാസ്സില്‍...??

കോണ്‍ഗ്രസിന്റെ അംഗീകാരം തുലാസ്സില്‍  ആക്കാം പഷേ തിരഞ്ഞ്ഞ്ഞെടുപ്പ്  കമ്മീഷന്‍ സ്വതന്ത്രമായാണോ പ്രവര്‍ത്തിക്കുന്നത് ????

 പലിശരഹിതമായി 90 കോടി രൂപ അസോസിയേറ്റഡ് ജേണല്‍സിനു നല്‍കിയെന്ന് കോണ്‍ഗ്രസ് സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം എടുത്തു കളയണമെന്നു ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാഷനല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ് സോണിയയും രാഹുലും ചേര്‍ന്നു സ്ഥാപിച്ച കമ്പനി വാങ്ങുകയായിരുന്നെന്നും ഇതില്‍ സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സ്വാമി ആരോപിച്ചത്.
വായ്പ നല്‍കിയ കാര്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങാണ് സ്ഥിരീകരിച്ചത്. ദിനപത്രത്തെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണു സഹായം നല്‍കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നില്‍ വാണിജ്യലാഭം ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയയ്ക്കും രാഹുലിനും 38% വീതം ഓഹരിയുള്ള യങ് ഇന്ത്യന്‍ എന്ന കമ്പനിയാണ് പത്രങ്ങള്‍ വാങ്ങിയത്. അസോസിയേറ്റ് ജേണലിന് കോണ്‍ഗ്രസ് 90 കോടിയുടെ വായ്പ ഈടില്ലാതെ നല്‍കിയെന്ന് സ്വാമി വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്ക് വാണിജ്യാവശ്യത്തിന് വായ്പ നല്‍കാനുള്ള അധികാരമില്ലെന്നും സ്വാമി പറഞ്ഞു.
ദല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും അസോസിയേറ്റ് ജേണലിന്റെ മറ്റ് വസ്തുവകകളും തട്ടിയെടുക്കാനുള്ള തന്ത്രമാണ് സോണിയയും രാഹുലും ചേര്‍ന്ന് നടത്തിയ ഏറ്റെടുക്കലെന്നും സ്വാമി ആരോപിച്ചിട്ടുണ്ട്.

Wednesday, October 17, 2012

സ്ഥിരം വില്ലന്‍ പക്ഷം...പരിഹസ്യ്മക്കുന്ന ശാസന

 
 
മുന്‍പ് കാലത്ത് എല്ലാം സി പി എം ന്റെ പരമോന്നത സമിതി ആയ പി ബി യില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ രാജ്യം ഉറ്റു നോക്കിയിരുന്നു .അന്തെര്‍ ദേശിയ .ദേശിയ . ജനങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ആണ് അവടെ ചര്‍ച്ച ചെയ്തിരുന്നത് .ഇന്ന് മറിച്ചാണ് .വന്ന്നു വന്നു കേന്ത്ര കമ്മിറ്റി കൂടുന്നത് .വി എസ പാര്‍ടിയെ ധിക്കരിച്ചു നടത്തിയ പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാനും .അതില്‍ സമിതി യെ തന്നെ പരിഹസ്യ്മക്കുന്ന ശാസന പോലെ യുള്ള തികച്ചും പ്രഹസ്വാനം ആയ ചില തീരുമാനങ്ങളും .അത് പൈങ്കിളി സീരിയല്‍ എപി ഡോസ് പോലെ ഓരോ തവണയും ആവര്‍ത്തിക്കുന്നു .സ്ഥിരം വേദി .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിരം നായകന്‍ .വില്ലന്‍ .സഹ നടന്‍ അങ്ങെനെ പോകുന്നു ആ നാടകം .ഇവിടെ സംസ്ഥാന കമ്മിറ്റി ആവട്ടെ നേത്ക്കള്‍ക്ക് എതിരെ വരുന്ന്ന സ്ത്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം ആയും സ്ഥിരം വേദി .ആവര്‍ത്തിക്കുന്ന തിരകഥ .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിര നായക പക്ഷം .സ്ഥിരം വില്ലന്‍ പക്ഷം .സ്ഥിരം ഒളി ക്യാമറ ഊമ .തിരകഥകള്‍ അടങ്ങിയ എഴുത്ത് കുത്തുകള്‍ .എവടെ ആണ് ആ പാര്‍ടിക്ക് പിഴച്ചത് .?ഇങ്ങെനെ പോയ്യാല്‍ മുച്ചക്ര ശകടവുമായി .മൈക്ക് കെട്ടി നടക്കുന്ന അണികള്‍ക്ക് ഇതു വിഷധികരിക്കാന്‍ മറ്റൊരു വാഹനവും കുറെ ഉച്ച ഭാഷിനിയും വേണ്ടി വരും

Saturday, October 13, 2012

ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക




ഹൈന്ദവ ഏകീകരണമെന്നത്‌ പുതിയ ആശയമല്ല. ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടതിന്‌. മന്നത്ത്‌ പത്മനാഭനും ആര്‍.ശങ്കറും മുന്‍കൈഎടുത്ത്‌ രൂപീകരിച്ച ഹിന്ദുമഹാമണ്ഡലം പല കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല. അതിന്റെ ദുരന്തഫലം ഹൈന്ദവ സമൂഹം നിരന്തരം അനുഭവിക്കുകയാണ്‌. ഇത്‌ ബോദ്ധ്യപ്പെട്ടതിനാലാണ്‌ രണ്ട്‌ മഹാരഥന്മാരുടെയും പിന്‍ഗാമികള്‍ ഹൈന്ദവ ഏകീകരണത്തിനുള്ള ആത്മാര്‍ത്ഥ ശ്രമം തുടങ്ങിയത്‌. ആറേഴ്‌ വര്‍ഷമായി തുടരുന്ന ആ നീക്കം ഇപ്പോള്‍ കൂടുതല്‍ ശക്തവും വ്യക്തവുമായിട്ടുണ്ട്‌. ജാതിഭേദങ്ങള്‍ ഇല്ലാത്ത ഏകീകൃത ഹൈന്ദവ സമൂഹമാണ്‌ ആര്‍എസ്‌എസിന്റെയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എന്‍എസ്‌എസ്‌ എസ്‌എന്‍ഡിപി നേതാക്കളുടെ നീക്കങ്ങളെ പ്രതീക്ഷയോടെ വീക്ഷിക്കുന്നുണ്ടെങ്കിലും ഇതിന്‌ ആര്‍എസ്‌എസിന്‌ നേതൃത്വപരമായോ ബൗദ്ധികമായോ നേരിട്ടൊരു പങ്കുമില്ലെന്നത്‌ ഉള്ളംകയ്യിലെ നെല്ലിക്കപോലെ വ്യക്തമാണ്‌. എന്നിട്ടും ഹൈന്ദവ ഏകീകരണം ആര്‍എസ്‌എസിന്റെ അജണ്ടയാണെന്ന്‌ പ്രചരിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലരാണ്‌ അതിന്‌ പിന്നില്‍. പ്രത്യേകിച്ചും പിണറായി വിജയന്‍. അദ്ദേഹം പറയുന്നു

“ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കം അതിശക്തമായി ചെറുക്കും. മതനിരപേക്ഷതയില്‍ താല്‍പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്‌എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെപോയ വര്‍ഗീയ അജണ്ട ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണ്‌ ആര്‍എസ്‌എസ്‌ നോക്കുന്നത്‌….. ആര്‍എസ്‌എസിനോടുള്ള പാര്‍ട്ടി നിലപാടില്‍ അവ്യക്തത ഒന്നുമില്ല. ആര്‍എസ്‌എസിന്‌ പ്രതികാരം ചെയ്യാന്‍ മുസ്ലീമിനെ കിട്ടിയാല്‍ മതി. അതാണ്‌ ചെങ്ങന്നൂരില്‍ കണ്ടത്‌. അവിടെ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ഭീകരമായി ആക്രമിച്ചാണ്‌ ആര്‍എസ്‌എസ്‌ ഇതിന്‌ പ്രതികാരം ചെയ്തത്‌. അതിലൊരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഒരാള്‍ യൂത്ത്കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമാണ്‌. കൊലപാതകം ചെയ്തത്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍. പ്രതികാരം ചെയ്തത്‌ മുസ്ലീം ചെറുപ്പക്കാരോടും. ഇതാണ്‌ ആര്‍എസ്‌എസിന്റെ സംസ്കാരം. ഇതാണ്‌ വര്‍ഗ്ഗീയ സംഘടനകളുടെ ആപത്കരമായ പ്രവര്‍ത്തി. അവരെ ആരും വെള്ളപൂശേണ്ട. ഞങ്ങളുടെ ചെലവില്‍ വെള്ളപൂശാന്‍ ഒട്ടും പുറപ്പെടേണ്ട.” (ദേശാഭിമാനി ഒക്ടോബര്‍ 8).

അയ്യോ എന്തൊരു നിഷ്ക്കളങ്കത. സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പറയാനാവുക. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക എന്ന അജണ്ട ഭംഗിയായി പൂര്‍ത്തായാക്കാമെന്നാണ്‌ വ്യാമോഹം. പക്ഷേ ഇത്‌ സ്വന്തം അണികള്‍ക്കുപോലും ബോദ്ധ്യമാകാത്തതായിപ്പോയി സഖാവേ എന്നു പറയാതിരിക്കാനാവില്ല. മതനിരപേക്ഷിതമെന്ന്‌ സ്വയം അവകാശപ്പെടുകയും ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയും ചെയ്യുക എന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ രീതി. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജാത്യാലുള്ളത്‌ തൂത്താല്‍ പോകില്ലെന്ന ചൊല്ലുപോലെയാണിത്‌. 1921 ലെ മാപ്പിളലഹളമുതല്‍ കമ്യൂണിസ്റ്റ്‌ നിലപാട്‌ ഇന്നേവരെ അതാണ്‌. മലബാറിലെ മാപ്പിളലഹളയ്ക്ക്‌ ലവലേശം ഹിന്ദുസമൂഹം കാരണക്കാരായിരുന്നില്ല. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ ആരംഭിച്ച ഖിലാഫത്ത്‌ പ്രസ്ഥാനം പെട്ടെന്ന്‌ ഹിന്ദുക്കള്‍ക്ക്‌ നേരെ തിരിയുകയാണുണ്ടായതെന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവന്‍നായരും അന്ന്‌ പൊന്നാനി താലൂക്ക്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായിരുന്ന കെ.കേളപ്പനും രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ആയിരക്കണക്കിന്‌ ഹിന്ദുക്കളെ കൊന്നുതള്ളിയതാണ്‌. കൂട്ടമതംമാറ്റം നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏകപക്ഷീയമായ കുരുതി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വംശഹത്യ. മതനിരപേക്ഷതയെക്കുറിച്ച്‌ വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അതിന്റെ ആചാര്യനായ ശങ്കരന്‍നമ്പൂതിരിപ്പാട്‌ കര്‍ഷക ലഹളയാക്കി അതിനെ വെള്ളപൂശി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹൈന്ദവ ഏകീകരണ നീക്കം ആര്‍എസ്‌എസ്‌ അജണ്ടയാണെന്നാക്ഷേപിച്ച്‌ തകര്‍ക്കാനുള്ള നീക്കം. ഒരുകാര്യം വ്യക്തമാണ്‌. ഹൈന്ദവ ഐക്യം എന്നത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. അതിനെ തകര്‍ക്കാന്‍ ഇറങ്ങുന്നവര്‍ തകരുമെന്നല്ലാതെ ഐക്യം വളരുകയോ ചെയ്യുകയുള്ളു.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കനല്‍ക്കട്ടയായിരുന്ന കാലമുണ്ടായിരുന്നു. ഇന്നത്‌ വെറും കരിക്കട്ടയായി. ആശയസ്ഫുടത കറകളഞ്ഞ നേതൃത്വവും അന്യമായി. അതുകൊണ്ടുതന്നെ പറയുന്നതപ്പടി വിഴുങ്ങാനും വിശ്വസിക്കാനും അണികള്‍ പോലും തയ്യാറാവുന്നില്ല.

ചെങ്ങന്നൂരിലെ സംഭവം പറഞ്ഞല്ലൊ. ചെങ്ങന്നൂരില്‍ ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ കുത്തിക്കൊന്നത്‌ ക്യാമ്പസ്‌ ഫ്രണ്ടുകാരാണെന്ന്‌ പിണറായി വിജയന്‍ സമ്മതിച്ചത്‌ തന്നെ വലിയകാര്യം. ഇല്ലെങ്കില്‍ സ്വയം നെഞ്ചില്‍ കത്തിതാഴ്ത്തിയാണ്‌ വിശാല്‍ മരണപ്പെട്ടതെന്ന്‌ പറയുന്നതാണ്‌ സഖാവിന്റെ ശൈലി. പരുമലയില്‍ മൂന്നുവിദ്യാര്‍ത്ഥികളെ പമ്പയാറ്റില്‍ ചാടിച്ച്‌ മുക്കിക്കൊന്നവരെ ന്യായീകരിച്ച കൂട്ടരാണല്ലൊ ഇവര്‍. നീളംകൂടിയ പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ മുങ്ങിത്താണ്‌ മരിച്ചതിന്‌ മറ്റാരെയെങ്കിലും കുറ്റം പറയണോ എന്ന്‌ ചോദിച്ചവരല്ലെ ഇവര്‍. വിശാലിനെ കൊന്നതിന്‌ പകരം വീട്ടിയത്‌ രണ്ട്‌ മുസ്ലീം യുവാക്കളെ ആക്രമിച്ചുകൊണ്ടാണെന്നാക്ഷേപിക്കുന്നു. സമീപകാലത്ത്‌ കേരളത്തില്‍ പുതിയൊരു പ്രതിഭാസമുണ്ട്‌. ഭീകരന്മാരുടെ പുറംതോട്‌ ഖാദിയും ചെങ്കുപ്പായമാണ്‌. പകലിവര്‍ക്കൊക്കെ രാഷ്ട്രീയമുഖമാണ്‌. രാത്രിയായാല്‍ സ്വരൂപം കാണാനാകും. അത്‌ നേതൃത്വം അറിഞ്ഞുകൊണ്ടാണോ? വ്യക്തമാകേണ്ട സംശയമാണത്‌. ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന്‌ രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ആക്രമിച്ചു എന്നു പറഞ്ഞ്‌ ആര്‍എസ്‌എസില്‍ മുസ്ലീം വിരോധം ആരോപിക്കുന്ന സഖാവിനോട്‌ ചോദിക്കട്ടെ. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത്‌ ലീഗുകാരനായ ഷുക്കൂറിനെ വളഞ്ഞിട്ട്‌ തല്ലിക്കൊന്നതെന്തിനായിരുന്നു?

സിപിഎം ജില്ലാനേതാക്കളെ തുറിച്ചുനോക്കിയതല്ലെ കുറ്റം. കാറിന്റെ ബോണറ്റില്‍ ലീഗുകാര്‍ ഇടിച്ചത്‌ നേതാക്കളെ അക്രമിച്ചതായി പ്രചരിപ്പിച്ചു. തുടര്‍ന്ന്‌ നടത്തിയ കൊലപാതകം പണ്ട്‌ നാദാപുരത്ത്‌ അഴിഞ്ഞാടിയതിന്റെ ആവര്‍ത്തനമല്ലെ. ലീഗ്‌ വിരോധം മുസ്ലീം വിരുദ്ധമായും തുടര്‍ന്ന്‌ സംഘര്‍ഷം സൃഷ്ടിക്കുന്നതും സിപിഎമ്മിന്റെ മാത്രം തന്ത്രമാണ്‌. അത്‌ സംഘപരിവാറിന്റെ മേല്‍ ചാരിവയ്ക്കാന്‍ ശ്രമിക്കുന്നതാണ്‌ കാടത്തം.

ലീഗുകാരും മുസ്ലീം മതതീവ്രവാദികളും നിരവധി ഹിന്ദുക്കളെ പ്രത്യേകിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്‌. അതിനെയെല്ലാം അതേ നാണയത്തില്‍ നേരിടുന്ന രീതി ആര്‍എസ്‌എസ്‌ സ്വീകരിച്ചിട്ടില്ല. മാറാട്‌ കൂട്ടക്കുരുതി നടത്തിയപ്പോഴും നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങാനുള്ള ശ്രമവും സമ്മര്‍ദ്ദവും സമരവുമാണ്‌ ഹിന്ദുസംഘടനകള്‍ സ്വീകരിച്ചിരുന്നത്‌. വിശാലിന്റെ കാര്യത്തിലും സച്ചിന്‍ഗോപാലിന്റെ വധത്തിലും മറ്റൊരു മാര്‍ഗം അവലംബിച്ചിട്ടില്ല. എന്നാല്‍ അതാണോ സിപിഎം സ്വീകരിക്കാറ്‌.

നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭയെ അട്ടിമറിച്ച ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വികാരം എന്തൊക്കെ പ്രശ്നങ്ങള്‍ കേരളത്തിലുണ്ടാക്കി. എത്രമനുഷ്യജീവന്‍ തല്ലിക്കെടുത്തി. ആഭ്യന്തരമന്ത്രിയായിരിക്കെ സി.എച്ച്‌.മുഹമ്മദ്കോയയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഗംഗാധരമാരാര്‍ അന്ന്‌ സിപിഎം ഭാരവാഹിയായിരുന്നില്ലെ. കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ എന്തൊക്കെ കെടുതികളുണ്ടാക്കി. തലശ്ശേരി കലാപം തന്നെ അതിന്റെ സൃഷ്ടിയല്ലെ. രാമന്തളിയില്‍ പള്ളി മുക്രിയെ പള്ളിക്കകത്തിട്ട്‌ വെട്ടിനുറുക്കി കൊന്നവര്‍ സിപിഎംകാരല്ലെ. വളപട്ടണത്ത്‌ മെഹമൂദ്‌ എന്ന ചെറുപ്പക്കാരനെ കശാപ്പുചെയ്തത്‌ മറ്റാരെങ്കിലുമാണോ? പിന്നീട്‌ നാദാപുരത്തുണ്ടായ സംഘര്‍ഷങ്ങള്‍ തനി വര്‍ഗീയമായിരുന്നില്ലേ? അതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നിയമസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്തതാണ്‌.

മാര്‍ക്സിസ്റ്റുകാരാണ്‌ മുസ്ലീംങ്ങളെ വേട്ടയാടുന്നത്‌. ആര്‍എസ്‌എസ്‌ കാരല്ലെന്ന്‌ പി.സീതിഹാജി നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്‌. ‘മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെ’ന്ന്‌ സി.എച്ച്‌.മുഹമ്മദ്കോയ പ്രസ്താവിച്ചത്‌ മാര്‍ക്സിസ്റ്റ്‌ അക്രമത്തില്‍ സഹികെട്ടായിരുന്നില്ലെ! പകയുടെ രാഷ്ട്രീയത്തിന്‌ വിത്തിട്ടതും വെള്ളമൊഴിച്ച്‌ വളര്‍ത്തിയതുമെല്ലാം സിപിഎമ്മാണ്‌. അതില്‍ ആര്‍എസ്‌എസിന്‌ ഒരു പങ്കുമില്ല. ഒരുകാലത്തും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തണലും താരാട്ടും ആര്‍എസ്‌എസ്‌ ആഗ്രഹിച്ചിട്ടില്ല. ഉപ്പുവച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഎം. അത്‌ നേതാക്കള്‍ക്ക്‌ മനസ്സിലാകാത്തത്‌ അവര്‍ ദന്തഗോപുരവാസികളായതുകൊണ്ടല്ലെ? കണ്ണടച്ചാല്‍ ഇരുട്ടാകില്ല. അത്‌ തിരിച്ചറിയാത്തതാണ്‌ സിപിഎം നേതൃത്വത്തിന്റെ കുഴപ്പം.

Saturday, August 11, 2012

അത്തിപ്പഴം പഴുക്കുമ്പോള്‍ സിപിഎമ്മിന്റെ വായില്‍ പുണ്ണ്‌....


കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ്‌ സിപിഎം എന്ന്‌ പ്രതിയോഗികള്‍ പോലും പറയും. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടി, പഞ്ചായത്തുകളില്‍ നേരിയ ഇടിവുവന്നെങ്കിലും സഹകരണസ്ഥാപനങ്ങളും നഗരസഭാകളുമെല്ലാം അടക്കിവാഴുന്നതാരെന്ന്‌ ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ള. ആളുണ്ട്‌. അര്‍ത്ഥവുമുണ്ട്‌. പറഞ്ഞിട്ടെന്ത്‌ ഫലം ആരോഗ്യമുള്ള നേതൃത്വമില്ലാത്തത്‌ ദുരന്തമായി മാറുന്നു. അത്‌ പാര്‍ട്ടിയുടെ രോഗമായി തീരുന്ന ദുരവസ്ഥ. ഇപ്പോള്‍തന്നെ നോക്കുക, കേരള രാഷ്ട്രീയം കലങ്ങിമറിയുന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടിരിക്കുന്നു. ഒന്നു കയ്യിട്ടുനോക്കിയാല്‍ കാമ്പുള്ളതെന്തെങ്കിലും തടയുന്നകാലം. ആഞ്ഞുപിടിച്ചാല്‍ ഭരണം തന്നെ ഉള്ളംകയ്യില്‍ അമരുന്ന സന്ദര്‍ഭം. അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക്‌ വായില്‍ പുണ്ണ്‌ എന്നുപറഞ്ഞതു പോലെയാണ്‌ സിപിഎമ്മിന്റെ കാര്യം. കഴിവുള്ള നേതാക്കള്‍ക്ക്‌ കടുത്ത നടുവേദനയും കൈകാല്‍ കഴപ്പും. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും വി.എസ്‌.അച്യുതാനന്ദനുമെല്ലാം ചികിത്സയിലാണ്‌. പി.ശശി വിദ്യാര്‍ത്ഥി യുവജനനേതാവുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 5 വര്‍ഷം ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പിന്നെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി. കണ്ണൂര്‍ ജില്ല എന്നു പറഞ്ഞാല്‍ സിപിഎമ്മിന്‌ ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ല. പോലീസ്‌ സ്റ്റേഷനകത്ത്‌ പോലും സഖാക്കള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ കഴിയുന്ന പ്രദേശം. അവിടെ സെക്രട്ടറി എന്നുപറഞ്ഞാല്‍ ഒന്നല്ല ഒന്നൊന്നര സെക്രട്ടറിയാണ്‌. ശശിക്ക്‌ ഞരമ്പസുഖമുണ്ടെന്ന്‌ ബോധ്യമായത്‌ പാര്‍ട്ടിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നപ്പോഴായിരുന്നല്ലൊ. പാര്‍ട്ടിതന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സാ സൗകര്യമൊരുക്കി. ആരോഗ്യശ്രീമാനായി ശശി തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയിലെ പണി തെറിച്ചു പോയി.

ശശിയുടെ പിന്‍ഗാമിയായി ജില്ലാസെക്രട്ടറിയായി സ്ഥാനാരോഹണം നടത്തിയ പി.ജയരാജന്‌ പി.ജെ.ജോസഫിനെ പോലെ ഒരു കൈ പൊക്കാന്‍ വയ്യാത്ത ശീലക്കേടുണ്ടെന്നല്ലാതെ കേള്‍വിക്കുറവുള്ളതായി കേട്ടുകേള്‍വി പോലുമില്ല. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ കുശുകുശുക്കുന്നതു പോലും കേള്‍ക്കാന്‍ ജയരാജന്‌ കഴിയുമായിരുന്നു. ‘കസ്തൂരി ചുമക്കുന്ന കഴുത’ എന്ന പ്രയോഗം വന്നതു തന്നെ അങ്ങനെയാണല്ലോ. ഇതൊക്കെ അറിയപ്പെടുന്ന നേതാക്കള്‍. അറിയപ്പെടാത്തതും രോഗം പുറത്തറിയിക്കാന്‍ മടിയുള്ളവരും നിരവധി. പല നേതാക്കളുടെയും രോഗം പിടികിട്ടണമെങ്കില്‍ കേസില്‍ പ്രതിയാകണം. അതല്ലെങ്കില്‍ പാര്‍ട്ടിയില്‍ പരാതി ഉയരണം. എത്രയെത്ര നേതാക്കള്‍ക്ക്‌ എന്തെല്ലാം ഗുരുതരമായ രോഗങ്ങള്‍.

സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ സഭയ്ക്കകത്തും പുറത്തും മാര്‍ജാര സഞ്ചാരം പോലുള്ള സംഗതി പോലും കേട്ടറിയാനും കണ്ടറിയാനും കഴിഞ്ഞ സമര്‍ഥനായ നിയമസഭാംഗം ജയരാജന്‌ കേള്‍വിക്കുറവെന്ന രോഗമുണ്ടെന്ന്‌ ഉറ്റവര്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. ദാ ആ ജയരാജനും ഇപ്പോള്‍ ഒരു ചെവിക്ക്‌ 75 ശതമാനം കേള്‍വിക്കുറവാണത്രെ. കണ്ണൂര്‍ ജയിലില്‍ നിന്നും സ്വന്തം കാറില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തും വരെ മറ്റാരും, ജയരാജന്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്നം.

ഒരു ജയരാജന്റെ കാര്യം മാത്രമല്ല നമ്മുടെ “വണ്‍, ടു, ത്രീ” മണിക്കും ആരോഗ്യപ്രശ്നം. മണിക്കു പകരം ഇടുക്കി ജില്ലയുടെ അമരത്തിലെത്തിയ കെ.കെ.ജയച്ചന്ദ്രന്‌ അതിനെക്കാള്‍ ആരോഗ്യപ്രശ്നം. എറണാകുളത്തെ ഗോപി കോട്ടമുറിക്കലിന്‌ പാര്‍ട്ടി വൈദ്യന്മാര്‍ തന്നെയാണ്‌ ആരോഗ്യ വിഷയം കണ്ടു പിടിച്ചത്‌.

ടി.പി വധക്കേസിലെ ഒട്ടുമിക്ക പ്രതികള്‍ക്കും പലവിധ രോഗങ്ങളാണ്‌. ഹൃദയശൂന്യരായതിനാല്‍ ആര്‍ക്കും കോടതിയിലെത്തും വരെ ഹൃദ്രോഗം പിടികൂടിയിട്ടില്ല. പോലീസിനെ കണ്ടപ്പോഴാണ്‌ ഒരാള്‍ക്ക്‌ ഹൃദയം മിടിച്ചത്‌. കയ്യോടെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി തടി കൈച്ചലാക്കി. പാവപ്പെട്ടവന്‌ രോഗം വന്നാല്‍ കേള്‍പ്പോരുമില്ല, കേള്‍വിക്കാരുമില്ല. സിപിഎം പാവപ്പെട്ട പാര്‍ട്ടിയല്ല. നേതാക്കളും അങ്ങനെയല്ലാതായിരിക്കുന്നു.

കുത്തകള്‍ക്കെതിരെ പ്രസംഗിക്കാന്‍ സഖാക്കള്‍ മിടുക്കരാണ്‌. അതുപോലെ തന്നെയാണ്‌ സംഭാവന വാങ്ങുന്ന കാര്യത്തിലെന്നും കണക്കുകള്‍ തെളിയിക്കുന്നു. എന്നും കുത്തകള്‍ക്കും വന്‍കിടക്കാര്‍ക്കുമെതിരെ പരസ്യമായി വാളോങ്ങുന്ന സിപിഎം പിന്നാമ്പുറത്തിലൂടെ കാര്യം നടത്തുന്നതില്‍ അതിസമര്‍ഥരുമാണ്‌.
രാജ്യത്ത്‌ വിവിധ പാര്‍ട്ടികളുടെ സ്വത്ത്‌ വിവരം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ്‌ സിപിഎം മറ്റ്‌ പാര്‍ട്ടികള്‍ക്കൊപ്പം കാര്യമായി സംഭാവനകള്‍ക്കായി കുത്തകളെ ആശ്രയിക്കുന്നതായി വെളിപ്പെടുന്നത്‌. അത്‌ മാത്രമല്ല സംഭവാന നല്‍കിയവരുടെ പേര്‌ വെളിപ്പെടുത്താന്‍ പോലും സിപിഎം മടിക്കുന്നുവെന്നതാണ്‌ ഏറെ രസകരം.

2007 മുതല്‍ 2012 വരെയുള്ള അഞ്ചു വര്‍ഷം സിപിഎമ്മിന്‌ ലഭിച്ചത്‌ 335 കോടി രൂപയാണ്‌. ഇക്കാര്യത്തില്‍ മുന്നില്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ തന്നെ. കോണ്‍ഗ്രസ്‌(1662) ബിഎസ്പി (1226) ബിജെപി(852) എന്നിവരാണ്‌. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന, കോണ്‍ഗ്രസു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളുള്ള ബിജെപിക്ക്‌ സംഭാവന സ്വീകരിക്കുന്ന കാര്യത്തില്‍ രണ്ടാമതു പോലും എത്താനായില്ല. സമാജ്‌വാദി പാര്‍ട്ടി( 200)യാണ്‌ അഞ്ചാമത്‌. എന്‍സിപി(140) ആറാമതും. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ചതാണീ കണക്ക്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇത്തരം സംഭാവനകള്‍ ലഭിക്കുന്നത്‌ സിപിഎമ്മിന്റെ സ്വാധീനം പോലും നശിപ്പിക്കുകയാണെന്ന്‌ അടുത്തിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആരോപിച്ചിരുന്നു.

എന്നാല്‍ കുത്തകളുടെ കയ്യില്‍ നിന്ന്‌ കോടികള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎം ഒരു പോലെ തന്നെയാണെന്ന്‌ കണക്കുകള്‍ തെളിയിക്കുന്നു. സംഭാവന നല്‍കിയവരില്‍ 90 ശതമാനം പേരുടെയും വിശദാംശങ്ങള്‍ ഒരു പാര്‍ട്ടിയും വെളിപ്പെടുത്തിയിട്ടില്ല. ഫണ്ട്‌ നല്‍കിയ മുഴുവന്‍ സ്ഥാപനങ്ങളുടെയും പേരു വിവരങ്ങള്‍ മൂടിവച്ചിരിക്കുന്നത്‌ ബിഎസ്പിയാണ്‌. 2007 മുതല്‍ 2009 വരെ സംഭാവന നല്‍കിയവരില്‍ ഒരു ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ്‌ സിപിഎം വെളിപ്പെടുത്തിയിട്ടുള്ളത്‌. ബിജെപി 20 ശതമാനം പേരുടെയും കോണ്‍ഗ്രസ്‌ ആറു ശതമാനം പേരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

സോണിയയുടെ പാര്‍ട്ടിക്ക്‌ സംഭാവന നല്‍കുന്ന വന്‍കിടക്കാര്‍ തന്നെയാണ്‌ പ്രകാശ്‌ കാരാട്ടിന്റെ പാര്‍ട്ടിക്കും സംഭാവന നല്‍കുന്നത്‌. എന്തായാലും കോടികള്‍ ഇട്ട്‌ അമ്മാനമാടുന്ന സഖാക്കളുടെ വാചകമടി മുഴുവന്‍ ഈ കണക്കില്‍ പൊളിഞ്ഞിരിക്കുകയാണ്‌. പാവങ്ങളുടെ പാര്‍ട്ടിയെന്ന്‌ നാഴികയ്ക്കു നാല്‍പ്പതു വട്ടം കൊട്ടിപ്പാടുന്ന പാര്‍ട്ടിയാണ്‌ കേരളത്തില്‍ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയെന്നത്‌ ഒരു ആരോപണമേ അല്ല. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ആസ്തിയുണ്ട്‌ സിപിഎമ്മിന്‌. നേരത്തെ കത്തോലിക്കാ സഭയായിരുന്നു ഏറ്റവും കൂടുതല്‍ സ്വത്തുള്ള പ്രസ്ഥാനം. ഇപ്പോള്‍ അവരെയും കടത്തി വെട്ടി അധ്വാനിക്കുന്നവന്റെ പ്രസ്ഥാനം മുന്നോട്ടു കുതിക്കുന്നു.

ജര്‍മനിയില്‍ നിന്നും നാടു കടത്തപ്പെട്ട്‌ ലണ്ടണില്‍ അഭയം തേടിയ കാറല്‍ മാര്‍ക്സ്‌ കഷ്ടപ്പെട്ടും പട്ടിണി കിടന്നുമാണ്‌ പ്രത്യയശാസ്ത്രത്തിന്‌ രൂപം നല്‍കിയത്‌. തന്റെ നാല്‍പ്പതു വര്‍ഷത്തെ അധ്വാനമാണതെന്ന്‌ മാര്‍ക്സ്‌ തന്നെ അവകാശപ്പെട്ടിട്ടുണ്ട്‌. പഞ്ചനക്ഷത്ര സംസ്കാരം അദ്ദേഹത്തിന്‌ അന്യമായിരുന്നു. ആഢംബര കാറുകളും മണിസൗധങ്ങളും മാര്‍ക്സിന്‌ സ്വപ്നം കാണാന്‍ പോലും കഴിഞ്ഞില്ല. ലണ്ടണിലെ ഏറ്റവും ദുഷിച്ച, അതിനാല്‍ തന്നെ ഏറ്റവും വിലക്കുറവുള്ള ദരിദ്രരുടെ കോളനിയിലാണ്‌ അദ്ദേഹം ദീര്‍ഘകാലം താമസിച്ചിരുന്നത്‌. പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനം കോടീശ്വരന്മാരുടെ ഉറ്റമിത്രവും പാവപ്പെട്ടവരുടെ ശത്രുവുമായി മാറാമോ ?

നേതാക്കള്‍ കേസില്‍ പെടുമ്പോള്‍ തടയാനും തടിമിടുക്കു കാട്ടാനും ആയിരങ്ങള്‍ ഒത്തു കൂടിയാല്‍ തെറ്റ്‌ ശരിയായി തീരുമോ ? ആളു കൂടിയാല്‍ ശരിയും കുറഞ്ഞാല്‍ ശരി തെറ്റുമാകുമോ ? മാര്‍ക്സാണ്‌ ശരി എന്നാണല്ലോ അവകാശപ്പെടുന്നത്‌. എന്നാല്‍ മാര്‍ക്സിന്റെ ശവസംസ്കാര ചടങ്ങില്‍ ലണ്ടണിലെ ഹൈഗേറ്റ്‌ സെമിത്തേരിയില്‍ പങ്കെടുത്തത്‌ വെറും പതിനൊന്നു പേരായിരുന്നു. മാര്‍ക്സ്‌ തെറ്റെന്ന്‌ ഇതു കൊണ്ട്‌ നിഗമനത്തിലെത്താമോ ?

Saturday, June 23, 2012

വധശിക്ഷ ഒഴിവാക്കിയ പ്രതിഭയ്ക്ക്‌ റെക്കോര്‍ഡ്‌

ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ റെക്കോര്‍ഡ്‌ ഇനി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‌ സ്വന്തം. 35 പേരുടെ വധശിക്ഷയാണ്‌ പ്രതിഭ ജീവപര്യന്തമാക്കി ഇളവ്‌ ചെയ്തത്‌. കൂട്ടക്കൊല നടത്തിയവര്‍, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവരും ഇതില്‍ ഉള്‍പ്പെടും.
ജൂണ്‍ 2 ന്‌ നാലുപേരുടെ വധശിക്ഷ കൂടി രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. ഇതില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരും ഉള്‍പ്പെടും.
വിവാഹച്ചടങ്ങിനിടെ 17 അംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പിയാറ സിംഗ്‌, സരബ്ജിത്ത്‌ സിംഗ്‌, ഗുര്‍ദേവ്‌ സിങ്‌, സത്നം സിംഗ്‌ എന്നിവരുടെ വധശിക്ഷയും രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ പ്രസിഡന്റ്‌ തീരുമാനം പ്രഖ്യാപിക്കുന്നതെന്ന്‌ രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‌ ലഭിച്ചത്‌ 10 ദയാഹര്‍ജികളാണ്‌. ഇതില്‍ ഒരു വധശിക്ഷ മാത്രമാണ്‌ അദ്ദേഹം ജീവപര്യന്തമാക്കി ഇളവ്‌ ചെയ്തത്‌. എന്നാല്‍ പ്രതിഭ തള്ളിയത്‌ മൂന്നുപേരുടെ അപേക്ഷമാത്രം. വധശിക്ഷയില്‍നിന്ന്‌ ഒഴിവാക്കിയവരില്‍ 22 പേര്‍ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവരാണ്‌. പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്‌ ഉള്ളത്‌.

Thursday, May 3, 2012

ചിരിക്കാന്‍ കൂടി മടിയാകുന്നു...സീ ദി ചിരി differance !!

ചിരിക്കാന്‍ കൂടി മടിയാകുന്നു ...അപ്പൊ ജനങ്ങലെ നേരിടാനോ ???
സീ ദി ചിരി differance !!!!!!!!

അരിവാളും കൊടുവാളുമായി വന്നവന്‍ ഇപ്പൊ ....കയ്യും നീട്ടി ..

കിട്ടിയ കൊടുവാളുമേണ്ടി  മറ്റവന്‍ .........

സുസ്മേര വതനന്നായ് എന്നും ജനങ്ങള്‍ക്കൊപ്പം "രാജഗോപാല്‍ " അന്നും ഇന്നും ...................

കടപ്പാട് "ഹിന്ദു "